Sunday, August 29, 2021

കള്ള് പാട്ട്

കള്ള് മോന്തിടേണേൽ
അന്തി തന്നെ പോരട്ടേ
അന്തിക്കൊന്ന് പോണേൽ
കത്തും ചൂട്ടും കൂടിരിക്കട്ടെ
തോട്ടിനക്കരെ ഷാപ്പിൽ
ആഹാ..കുട്ടപ്പന്റെ പാട്ടെല്ല്യോ

ആടിടുന്ന ബഞ്ചിൻ കാലിൽ
കള്ള നായ മുള്ളും നേരത്ത്
പിണങ്ങാതെന്റെ അന്താണിച്ചാ 
കടമായി കപ്പേം ചാളേം പോരട്ടേ
ആഹാ കപ്പേം ചാളേം പോരട്ടേ

രണ്ടു കുപ്പി ഏറിപ്പോയാൽ
കുടിയിലിന്നും പുകില്ലല്ലോ
ചൂല് വീശി നിക്കും മറിയേം
കൂടെ കുട്ടി പിശാചും
ഈച്ച ചത്ത കള്ളിന്റുശിര്
വീശിടുന്ന നേരത്ത്
കള്ളപ്പറ്റഴെതിടുന്ന
അന്തോണീ നിന്നെ കണ്ടോളാം

നാട്ടുകാരെ നാറ്റിക്കുന്ന
പരദൂഷണ റപ്പായി
ഓന്റെ കെട്ടിയോള്
ചാടിപ്പോയേനു ചെലവ് തന്നു
ചൂരത്തല
നാവ് എരിഞ്ഞു കീറും ചൂരത്തല 

പിരിഞ്ഞിറങ്ങും നേരം
നെഞ്ചെരിഞ്ഞു വിങ്ങുന്നു
നാളെയന്തിയാകുവോളം
ഞാനിതെങ്ങനെ താങ്ങുമേ
തോടിറങ്ങി പോകും നേരം
മുണ്ടുമെങ്ങോ മറഞ്ഞുപോയി 

പാമ്പിഴഞ്ഞു പോകും വഴിയിൽ
പമ്പരം പോൽ കറങ്ങിടും.
ഇഴഞ്ഞു നടന്നു നീന്തിയങ്ങനെ
കുടിയിലേക്കടുക്കുമ്പോൾ
ആധിയെന്റെ ചങ്കിനുള്ളിലിന്ന്
ചൂലാണോ കവിളി മടലാണോ
മറിയേ.. ചൂലാണോ കവിളി മടലാണോ?



പാതയോരപ്പൂവുകൾ


നടന്നീടുന്നു ഞാൻ ഈ പാതയോരങ്ങളിൽ
വാകമലരുകളേ നിങ്ങളെയുഴിയും മിഴിയുമായി
എന്നേക്കുമായകന്നൊരു സുന്ദരവദനം തേടി

എന്നോ തന്നൊരു വാക്കല്ലേയിത്
വന്നിടും നീ തിരികെ എന്നരികിൽ
ഞാൻ വന്നിടുമാ പാതയോരങ്ങളിൽ
എൻ പാദങ്ങൾ നിന്നെ തിരയുന്നിടങ്ങളിൽ
പൊഴിയും വാകപ്പൂവുകളായി

വിടപറഞ്ഞകന്നൊരാ പള്ളിയങ്കണത്തിലും
നീയുറങ്ങുമാ വെൺ കല്ലറച്ചോട്ടിലും
വരികയില്ല ഞാൻ ഒരിക്കലും
നിൻ ഓർമ്മദിനത്തിലെങ്കിലും

എങ്കിലും വന്നിടുമെന്നും
നാം നടന്നു പോയയൊരാ പാതയോരങ്ങളിൽ
എൻ നെറുകയിൽ പൊഴിയും
വാകപ്പൂവുകളിൽ
കാണുവാൻ
നിൻ സ്മിതം എന്നെന്നും

മടങ്ങുമെന്നാകിൽ

യാത്രയിലലഞ്ഞുലഞ്ഞൊരാ  വീഥിയരികിൽ തളർന്നുവീണു പോയൊരീരാവിൻ മാറിൽ അഭയമേകിയോരമ്മ മനസ്സേ സ്വർഗ്ഗമായെനിക്ക്  നിൻ ആലയം  നിറവിരുന്നായി ന...